2015, ജനുവരി 18, ഞായറാഴ്‌ച

ക്രീഡ

എന്‍റെ ലജ്ജയുടെ ശിഖരങ്ങള്‍ നിനക്കായ് പൂക്കുമ്പോള്‍,
ക്രീഡാരംഭത്തിനായി നീ മേല്‍ച്ചുണ്ട് മെല്ലെയുയര്‍ത്തും..


(നിന്റേതുമാത്രമായ ആ അടയാളവാക്യം...)

ഞാനപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടക്കും
കാല്‍പ്പാദങ്ങള്‍ ചൂടുപിടിച്ചുതുടങ്ങും...
ചെവികളിലൂടെ കാറ്റ് നിര്‍ബാധം കുതിച്ചൊഴുകും...
എവിടെയോ അമ്പലമണികള്‍ മുഴങ്ങും....


മെരുക്കത്തിന്‍റെ മേളപ്പദങ്ങളായ് നമ്മള്‍മാറും..

നീയപ്പോള്‍ പറയും:
"നമ്മള്‍ വാരണാവതം പിന്നിട്ടിരിക്കുന്നു,
അടുത്തത് ദണ്ടകാരണ്യമാണ്" 


പിന്നെയെപ്പോഴോ,
പക്ഷികളുടെ ആരവങ്ങള്‍ നമുക്കിടയില്‍ ഒഴുകിയെത്തും.


അപ്പോള്‍ നീ മൊഴിയും"
" പ്രിയദേ,
നിന്‍റെയാമ്പല്‍പൂക്കളെ കൂമ്പിയടക്കൂ,
നാളേക്കു വീണ്ടും നിലാവുദിക്കുംവരെ..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ