2015, ഡിസംബർ 20, ഞായറാഴ്‌ച

പാളങ്ങൾ

പാളങ്ങൾ
----------------
പാളങ്ങൾ....
അവളെ സ്വീകരിക്കാനായ്
നഗ്നരായ് നീണ്ടു നിവർന്നങ്ങനെ കിടന്നു.
വെള്ളി നിറത്തിൽ
വശ്യമായ് ചിരിച്ചും കൊണ്ട്...

ഇതും ഒരു സഹശയനമാണല്ലോ
എന്നാലോചിക്കെ അവൾക്ക് ചിരി വന്നു.

ചൂട്
തന്റെ പിൻകഴുത്തിലേക്കു പകർന്ന നിമിഷം
അവൾ കണ്ണുകളടച്ചു.

പതിയേ,
ദൂരെ നിന്നുള്ള ഇരമ്പലിനൊപ്പം
പാളമൊരു പൊക്കിൾക്കൊടിയായി
മാറുന്നുവെന്നവൾ ഇക്കിളിപ്പെട്ടു.

അതിനറ്റത്ത്
അമ്മയൊളിച്ചിരിക്കുന്നുണ്ടാവണം.

ഒരൊളിച്ചുകളിയുടെ ഓർമ്മകളിലേക്കു
കണ്ണുകളിറുക്കിയടച്ച് അവളെണ്ണിത്തുടങ്ങി.

ഒന്ന്..
രണ്ട്...
മൂന്ന്....


2 അഭിപ്രായങ്ങൾ: