2015, നവംബർ 11, ബുധനാഴ്‌ച

ചുരമിറങ്ങുമ്പോള്‍

ചുരമിറങ്ങുമ്പോള്‍
നമ്മള്‍ നനുത്ത രണ്ടു മേഘങ്ങളായി മാറും


കിളികളെ ഉള്ളിലൊളിപ്പിച്ച്,
മഴവില്ലിനടിയിലൂടെ ഒഴുകിനടക്കും...


ഇടക്കുനമ്മള്‍
പരസ്പരം തൂവലുകള്‍ ചീകിയൊതുക്കും...


വഴിതെറ്റുമോ എന്നുനീ കണ്ണുരുട്ടുമ്പോഴേക്കും
പൂന്തോട്ടങ്ങളുപേക്ഷിച്ച കാറ്റുകള്‍ നമുക്കുമുമ്പിലുണ്ടാകും


സന്ധ്യ തെളിയുന്നേരം
നീ
നാണം കൊണ്ടുചുവക്കും
(നിന്റെ മുടിമുഴുവനുമപ്പോള്‍ പൂമ്പൊടിയില്‍ കുതിര്‍ന്നിട്ടുണ്ടാവും !)


ഞാനപ്പോള്‍
താഴെ നീലത്തടാകത്തിലേക്കുനോക്കി നിന്നെ നുകരും!

1 അഭിപ്രായം: